ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

May 04, 2012

കീചകനും ഭീമനും പിന്നെ മറ്റു ചിലരും.

എം.വി.രാഘവനും ഗൌരിയമ്മയും അബ്ദുള്ളക്കുട്ടിയും അഞ്ചാമനും എല്ലാം ഇന്നും കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ടായിരിക്കെ സി.പി.എമ്മില്‍ നിന്നും പോയത് കൊണ്ട് മാത്രം കൊന്നത് സി.പി.എം. ആണെന്ന് പറയുന്ന "കീചക - ഭീമ" വാദമുഖം തിരിച്ചറിയാന്‍ മാത്രം ബുദ്ധിയില്ലാത്ത വിഡ്ഢികളാണ് കേരളത്തിലെ ജനങ്ങള്‍ എന്നാണു കേരളത്തിന്‍റെ ബഹുമാന്യനായ മുഖ്യമന്ത്രിയും പെരുന്നയുടെ ആഭ്യന്തരമന്ത്രിയും കെ.പി.സി.സി.യുടെ പൌഡര്‍ കുട്ടപ്പനും ചാനല്‍ ക്യാമറയും മൈക്കും കണ്ടാല്‍ സ്വയം മറക്കുന്ന മറ്റു കോണ്‍ഗ്രസ് കത്തി വേഷങ്ങളും കരുതിയതെങ്കില്‍.... ഹാ കഷ്ടം. ജയസാധ്യതയുള്ള ഒരു തെരഞ്ഞെടുപ്പ് - അതും പാര്‍ട്ടി അഭിമാനപ്രശ്നമായി കരുതുന്ന, ഒരു വര്‍ഗവഞ്ചകനെ തറ പറ്റിക്കാനുള്ള പോരാട്ടം - മുന്നില്‍ നില്‍ക്കെ ഇത്തരമൊരു തീരുമാനം പാര്‍ട്ടി കൈക്കൊള്ളും എന്ന് കരുതുന്നവരോട് "നിങ്ങള്‍ക്കീ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല" എന്ന് തന്നെ പറയേണ്ടി വരും.
സ.ചന്ദ്രശേഖരനെ ഇല്ലാതാക്കണമെങ്കില്‍ പാര്‍ട്ടിക്ക്  എത്രയോ മുന്‍പേ ആകാമായിരുന്നു. പുതിയ സംഘടന രൂപീകരിച്ചപ്പോഴോ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫുമായി ചേര്‍ന്ന് പാര്‍ട്ടിയെ തറ പറ്റിച്ചപ്പോഴോ എല്ലാം... അപ്പോഴൊന്നും ഒന്നും ചെയ്യാതെ ഈ തെരഞ്ഞെടുപ്പ് വേളയില്‍ ചെയ്യാന്‍ മാത്രം സാമാന്യ ബുദ്ധി ഇല്ലാത്തവരാണോ പാര്‍ട്ടി നേതൃത്വം? മാത്രമല്ല, പാര്‍ട്ടി വിട്ടു പോയ വിമതര്‍ പലരും തെറ്റ് തിരുത്തി തിരിച്ചു വന്നു കൊണ്ടിരിക്കെ, വിമതരുടെ നേതൃത്വത്തില്‍ തന്നെ ഭിന്നതയുണ്ടായിരിക്കെ, "ശരിയായ കമ്മ്യൂണിസം" ഉണ്ടാക്കാന്‍ വേണ്ടി പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് പുറത്തുപോയവര്‍ യു.ഡി.എഫിന്‍റെ മൂട് താങ്ങികള്‍ ആകേണ്ടി വന്നതിലെ - കേവലം തെരഞ്ഞെടുപ്പ് വിജയത്തിനായി യു.ഡി.എഫുമായി സന്ധി ചെയ്യേണ്ടി വന്നതിലെ - പൊള്ളത്തരം അണികള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കെ അവരെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടോ?
എന്തൊക്കെയായാലും എം.ആര്‍.മുരളിയല്ല സ.ചന്ദ്രശേഖരന്‍. ആ തിരിച്ചറിവ് പാര്‍ട്ടി സഖാക്കള്‍ക്കുണ്ട്. ഒരേ കൊടി പിടിച്ച് ഒരു പുതിയ ലോകത്തിനായി ഒന്നിച്ചു പടപൊരുതിയ സഖാവിനെ, അവര്‍ എത്രത്തോളം പാര്‍ട്ടി വിരുദ്ധരായിട്ടും ഇന്ന് വരെ കേരളത്തില്‍ സി.പി.എം. കായികമായി അവസാനിപ്പിച്ചിട്ടില്ല എന്നത് തന്നെയാണ് മുന്‍കാല ചരിത്രം.  അത് കൊണ്ട് തന്നെ ഇത് മറ്റൊരു "തെരുവന്‍ പറമ്പ്" ആകാനെ തരമുള്ളൂ... തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് സി.പി.എം പ്രവര്‍ത്തകര്‍ മുസ്ലീം സ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന വ്യാജ ആരോപണത്തിലൂടെ അക്രമം അഴിച്ചു വിട്ടു രണ്ടു ജീവന്‍ ബലിയര്‍പ്പിച്ച പഴയ യു.ഡി.എഫ് നാടകത്തിന്‍റെ പുതിയ പതിപ്പ്.
ഇനി ഇതിനു പിന്നില്‍ സി.പി.എം. ആണെങ്കില്‍ തന്നെ (അങ്ങനെ എങ്കില്‍ അതിനെ ശക്തമായി തന്നെ അപലപിക്കുന്നു) കൊലപാതകം നടന്നു മണിക്കൂര്‍ ഒന്ന് പോലും തികയുന്നതിനു മുന്‍പ് കേവലം "കീചക - ഭീമ" ടെക്നോളജി മാത്രം ഉപയോഗിച്ച് കൊന്നത് സി.പി.എം തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആ സ്ഥാനത്തിരിക്കാന്‍ ഒരു ശതമാനം പോലും യോഗ്യരല്ല എന്നാണു മനസ്സിലാക്കേണ്ടത്. അക്രമികള്‍ വന്നത് ഒരു ഇന്നോവ കാറില്‍ ആണ് എന്നത് മാത്രമാണ് "തെളിവ്". അവര്‍ പ്രസ്താവന നടത്തുമ്പോള്‍ ആ കാര്‍ കണ്ടെത്തിയിട്ടു പോലും ഇല്ല. ഇന്നോവ കാറില്‍ വരുന്നവരൊക്കെ സി.പി.എം.കാര്‍ ആണോ? ഇത്രയും നിരുത്തരവാദപരമായി സംസാരിക്കുന്നവരല്ല തീര്‍ച്ചയായും ആ സ്ഥാനത്തിരിക്കേണ്ടത്. കെ.പി.സി.സി യും യു.ഡി.എഫും കുറച്ചു കൂടി കടന്നു ചിന്തിച്ചു കേരളമാകെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നു. ഇനി ഈ ഹര്‍ത്താലില്‍ കടയടപ്പിക്കാന്‍ എം.എം.ഹസ്സന്‍ തന്നെ നേതൃത്വം കൊടുത്താല്‍ വിശേഷമായി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു പാട് സി.പി.എം. - ഡി.വൈ.എഫ്.ഐ. - എസ്.എഫ്.ഐ.  പ്രവര്‍ത്തകര്‍ കേരളത്തില്‍ യു.ഡി.എഫ്- വര്‍ഗീയ നരാധമന്മാരുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. അവര്‍ക്കൊന്നും അമ്മയും മക്കളും ഒന്നും ഉണ്ടായിരുന്നില്ലേ? അപ്പോഴൊക്കെ ഒരു പാട് അവസരങ്ങളില്‍ യു.ഡി.എഫ്. ഭരണം തന്നെ ആയിരുന്നു. അന്നൊന്നും കൊലപാതകം നടത്തിയത് യു.ഡി.എഫുകാര്‍ ആണെന്നോ ബി.ജെ.പി.ക്കാര്‍ ആണെന്നോ എന്‍.ഡി.എഫുകാര്‍ ആണെന്നോ ഒരു ചാണ്ടിയും ഒരു ചെന്നിയും പ്രസ്താവന നടത്തിയതായി അറിഞ്ഞില്ല... ദിവസങ്ങള്‍ക്ക് മുന്‍പാണ് എസ്.എഫ്.ഐ. ഭാരവാഹി ആയിരുന്ന സ.അനൂപ്‌.രാജന്‍ കൊല്ലപ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളിലൊന്നും പറയേണ്ട, ദിവസങ്ങള്‍ കഴിഞ്ഞുപോലും ആ അക്രമങ്ങളെ ഒരു യു.ഡി.എഫുകാരനും അപലപിക്കുന്നത് പോലും കണ്ടില്ല. ഇതൊന്നും അക്രമത്തെ ന്യായീകരിക്കാന്‍ പറയുകയല്ല. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനായുള്ള പേക്കൂത്തുകള്‍ സൂചിപ്പിച്ചെന്നു മാത്രം.
ഈ വിഷയത്തില്‍ മുന്‍ധാരണയോടെ നടത്തുന്ന പ്രസ്താവനകളും അന്വേഷണവും വഴി ഒരു പക്ഷെ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടേക്കാം... അതിനു ഇട വരാതിരിക്കട്ടെ...
ബോംബുകള്‍ ഇനിയും വരുമെന്ന് പറഞ്ഞ കേരള രാഷ്ട്രീയത്തിലെ ചീഫ്‌ പിമ്പ്‌ ദീര്‍ഘദര്‍ശിത്വം ഉള്ളവനോ അതോ ഈ ടീമിലെയും അംഗമോ?
വാല്‍:
തെരഞ്ഞെടുപ്പ് തോറ്റാലും വേണ്ടില്ല, എതിരാളിയെ - വര്‍ഗവഞ്ചകനെ -  അവസാനിപ്പിച്ചാല്‍ മതി എന്നതാണ് സി.പി.എം തീരുമാനം എങ്കില്‍ സി.പി.എം അക്രമികള്‍ വന്നു എന്ന് പറയപ്പെടുന്ന ആ ഇന്നോവ കാര്‍ പോകുമായിരുന്നത് ഒഞ്ചിയത്തെക്കല്ല, നെയ്യാറ്റിന്‍കരയിലേക്ക് ആകുമായിരുന്നു.

December 31, 2011

നേരുന്നു ഒരു നല്ല 2012

അണപൊട്ടി വരുന്ന വെള്ളത്തിനെ കുറിച്ചുള്ള പേടിസ്വപ്നങ്ങളില്ലാത്ത... അമ്മയും പെങ്ങളും അമ്മൂമ്മയും പീഡിപ്പിക്കപ്പെട്ടതിന്‍റെ ഇക്കിളി വാര്‍ത്തകള്‍ ഇല്ലാത്ത... മഞ്ഞലോഹത്തിന്റെ വിലയുടെ കുതിപ്പില്‍ കയറിലാടെണ്ടി വരുന്ന സഹോദരിമാരും അവരുടെ കുടുംബങ്ങളും ഇല്ലാത്ത... സ്വപ്നങ്ങളില്‍ കുറച്ചെങ്കിലും യാഥാര്‍ത്യങ്ങള്‍ ആയി മാറുന്ന ഒരു വര്ഷം കൂടി ആശംസിക്കുന്നു...

December 01, 2011

ദൈവികം

ശ്രീകോവിലിലെ സ്വര്‍ണം പൂശിയ രൂപമല്ല ദൈവം... 
വിശക്കുന്നവന് കിട്ടുന്ന ഭക്ഷണമാണ് ദൈവം... 
നിലവറയിലെ സ്വര്‍ണമാലകളല്ല ദൈവം... 
മുറിവേറ്റവന് കിട്ടുന്ന മരുന്നാണ് ദൈവം... 
എലിവാല് കിട്ടുന്ന അരവണയല്ല ദൈവം...
അധ്വാനിക്കുന്നവന് കിട്ടുന്ന കൂലിയാണ് ദൈവം... 
ഭണ്ഡാരത്തില്‍ കുമിഞ്ഞുകൂടുന്ന കോടികളല്ല ദൈവം... 
വേദനിക്കുന്നവന് ലഭിക്കുന്ന തലോടലാണ് ദൈവം... 
മുടിയും ചെരുപ്പും തുണിയും സൂക്ഷിക്കുന്ന മാളികകളിലല്ല ദൈവം...
വേനലില്‍ വരണ്ട തൊണ്ടയില്‍ ഇറ്റു വീഴുന്ന തുള്ളി വെള്ളത്തിലുണ്ട് ദൈവം... ദൈവം എല്ലായിടത്തുമുണ്ട്... 
ചന്ദനക്കുറിയും 
നിസ്കാരത്തഴമ്പും 
കുരിശുമാലയും 
ഉണ്ടെങ്കിലും ഇല്ലെങ്കിലും ദൈവത്തെ കാണാം.. 
അറിയാം... 
കണ്ണുകള്‍ തുറന്നിരിക്കുക... 
വഴിയില്‍ തളര്‍ന്നുവീഴുന്നവനെ കാണാന്‍... 
കാതുകള്‍ തുറന്നുവെക്കുക... 
മുറിവേറ്റവന്‍റെ രോദനം കേള്‍ക്കാന്‍... 
എങ്കില്‍ നിങ്ങള്‍ക്കും ദൈവമാകാം... 
അവരുടെ മനസ്സില്‍...

October 28, 2011

കേരള രാഷ്ട്രീയത്തിലെ പിണ്ടിയിടല്‍...

സത്യന്‍ അന്തിക്കാടിന്‍റെ "നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക" എന്ന ചിത്രത്തില്‍ ആന ചിന്നം വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ പാപ്പാനായ കൊച്ചിന്‍ ഹനീഫയോട് ബിന്ദു പണിക്കര്‍ "ആനയെന്തിനാ നെലോളിക്കണേ?" എന്ന് ചോദിക്കുന്നുണ്ട്. "ആനക്ക് ബോറടിച്ചിട്ടാവും" എന്നായിരുന്നു ഹനീഫയുടെ മറുപടി. "ആനക്ക് ബോറടിക്ക്യെ" എന്ന് ബിന്ദു പണിക്കര്‍ ചോദിക്കുമ്പോള്‍ ഹനീഫ പറയുന്നുണ്ട്... "പിന്നെ ബോറടിക്കാതെ? വെറുതെ ഇങ്ങനെ നില്‍ക്ക്വാ... പട്ട തിന്ന്വാ... പിണ്ടിയിടുക... വേറെന്താ ആനക്ക് പണി? പിന്നെ ബോറടിക്കില്ലേ?"
അത് പോലെ ബോറടിക്കുന്ന ചില പരമ ചെറ്റകള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ട്... പ്രത്യേകിച്ച് പണിയൊന്നും ഇല്ല... പൊതുജനമെന്ന കഴുതകളെ മുഴുവന്‍ വീണ്ടും ഒരു ഒന്നൊന്നര കഴുതകള്‍ ആക്കിക്കൊണ്ട് തെരഞ്ഞെടുപ്പില്‍ ജയിച്ചു, ഈര്‍ക്കില്‍ പാര്‍ട്ടിയില്‍ വേറെ ആരും ജയിക്കാത്തത് കൊണ്ടും നേതാവിന് പോലും പേടിയായ സദാ മലവിസര്‍ജ്ജന സജ്ജമായ വായ്‌ ഉള്ളത് കൊണ്ടും മന്ത്രിയും ചീഫ്‌ വിപ്പും ഒക്കെ പോലുള്ള പദവികളില്‍ വഴി തെറ്റി വന്നു... ക്ലോസറ്റില്‍ കിടക്കേണ്ട സാധനം നാക്കിലയില്‍ വിളമ്പിയ പോലെ.
കിട്ടിയ സ്ഥാനം വെറുതെ അലങ്കാരമായി കൊണ്ട് നടക്കുന്നു. രാവിലെ നിയമസഭ ഉണ്ടെങ്കില്‍ അവിടെ പോകാം, തെറി പറയാം, പീഡിപ്പിച്ചെന്നും കയറിപ്പിടിച്ചെന്നും തൊപ്പി തെറിപ്പിച്ചെന്നും വിളിച്ചു പറയാം.. പിന്നെ, നിയമസഭ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പോലെ ചെയ്യാവുന്ന ഒരു പരിപാടിയുണ്ട് - പത്രസമ്മേളനം. അവിടെയും പ്രധാന പരിപാടി തെറിയഭിഷേകവും വായ കക്കൂസാക്കലും തന്നെ.
ബോറടി മാറ്റാന്‍ ആന  ചിന്നം വിളിക്കുന്നു, പിണ്ടമിടുന്നു...
ആനയെ പോലെ ശരീരവും കുഴിയാനയുടെ ബുദ്ധിയും ഉള്ള ജോര്‍ജ്‌ തെറി പറയുന്നു, വായിലൂടെ മലമിടുന്നു.
പേര് : ചീഫ്‌ വിപ്പ്.
യോഗ്യത : ഭാഷാ (അങ്ങനെ പ്രത്യേകിച്ചൊരു ഭാഷ എന്നില്ല, ഏതു ഭാഷയിലെ തെറിയിലും അഗാധ ജ്ഞാനം.) പാണ്ഡിത്യവും ഗുസ്തിയും.
പദവി : മന്ത്രിയുടെ.
കിട്ടുന്ന കാശ് : ആവശ്യത്തില്‍ അധികം.
ജോലിയോ? മലയാളികളെ മലയാളഭാഷയും സംസ്കാരവും പഠിപ്പിക്കല്‍.
സംഗതി പരമസുഖം.
ഈര്‍ക്കില്‍ പാര്‍ട്ടിയുടെ പേരില്‍ കിട്ടിയ മന്ത്രിസ്ഥാനം (അച്ഛന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് തടവറയിലായത് കൊണ്ട്) ആസ്വദിക്കുന്ന മഹാനടന്‍ ഇതൊക്കെ കണ്ട് പഠിച്ചു പോയി. സിനിമയില്‍ പറയുന്ന പോലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു... സ്വന്തം തന്ത ചെറുപ്പത്തില്‍ കാട്ടിയ "ഭ്രാന്ത്" വല്ലവന്‍റെയും തലയില്‍ കെട്ടിവെച്ചു. ആ നോട്ടവും ഭാവവും കണ്ടാലേ അറിയാം ആളത്ര നല്ല "ബോധത്തില്‍" അല്ലായിരുന്നെന്ന്.  പിന്നെ അകത്തു ചെന്നതിന്‍റെ തരിപ്പില്‍ പണ്ട് കൊയിലാണ്ടിയില്‍ പെണ്ണുങ്ങളുടെ പിന്നാലെ വണ്ടിയോടിച്ചു കുടുങ്ങിപ്പോയ യുവത്വത്തിന്‍റെ തിളപ്പും കടന്നുവന്നു കാണും. അടിസ്ഥാന കാരണം ബോറടി തന്നെ. മന്ത്രിമാരായാല്‍ എന്തെങ്കിലും പണി വേണ്ടേ?
എന്തായാലും ഈ രണ്ട് ആഭാസന്മാരും മറ്റു എഴുപത് വിവരം കെട്ടവരും കള്ളന്മാരും നുണയന്മാരും പെണ്ണുപിടിയന്മാരും ചേര്‍ന്ന് കേരളത്തെ ഏതു വരെ എത്തിക്കുമെന്ന് കാത്തിരിക്കുന്നുണ്ട് കുറേപ്പേര്‍... മറ്റാരുമല്ല, ഇവരെയൊക്കെ ഇപ്പോള്‍ ഇരിക്കുന്ന കസേരകളില്‍ എത്തിച്ച പൊതുജനം എന്ന കഴുതകള്‍ തന്നെ. മൊത്തമായും ചില്ലറയായും മാപ്പ് കച്ചവടം നടത്തുന്ന ചാണ്ടിയുടെ ആക്സിസ്‌ ബാങ്കിന്‍റെ ടൈറ്റാനിയം കൊണ്ടുണ്ടാക്കിയ പണപ്പെട്ടി പോലെ സുതാര്യമായ ആപ്പീസ് പൂട്ടിച്ചു പാമോയില്‍ ഒഴിച്ച് കത്തിക്കും അവര്‍.
അത്രയും കാത്തിരിക്കാന്‍ മടിയുള്ള മറ്റൊരു വിഭാഗം കൂടിയുണ്ട് ഇവിടെ എന്ന് മറക്കേണ്ട...
ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ പെരുംനുണയും അശ്ലീല വര്‍ഷവും നടത്തുമ്പോള്‍ കയ്യും കണ്ണും ചെവിയും കെട്ടി ഇരിക്കാന്‍ തയ്യാറില്ലാത്ത ഇന്നാട്ടിലെ പുരോഗമന യുവജന - വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പോരാളികള്‍.
കരുതിയിരിക്കുക...
ആ നാവ് ഇനിയും ഈ രീതിയില്‍ ശബ്ദിച്ചാല്‍ ഒരു പക്ഷെ പിന്നീടൊരിക്കലും ശബ്ദിച്ചില്ലെന്നു വരും.
വാല്‍:
സുരേഷിന്‍റെ കൊടിയും താഴ്ത്തിക്കെട്ടിയാല്‍ നല്ലത്...

October 13, 2011

നിനക്കുളുപ്പില്ലെടാ ചെക്കാ?

എഞ്ചിനീയര്‍ ആകാന്‍ അത്രക്കങ്ങു പൂതിയാണെങ്കില്‍ എന്‍ട്രന്‍സ്‌ കോച്ചിങ്ങിനു പഠിക്കാന്‍ വിട്ട കാലത്ത് ഉച്ചപ്പടത്തിനു പോയി തേരാപ്പാരാ നടക്കാതെ നാലക്ഷരം പഠിച്ചു നല്ല റാങ്ക് വാങ്ങണം... അല്ലാതെ അപ്പന്‍റെ കയ്യില്‍ പൂത്ത കൊപ്ര വിറ്റ പണം ഉണ്ടെന്നു കരുതി വല്ല പണം വിഴുങ്ങി സ്വാശ്രയ കോളേജിലും ചേര്‍ന്ന് പഠിച്ചിട്ടുണ്ടെങ്കില്‍ അവിടെ തന്നെ അങ്ങ് തീര്‍ത്തോളണം പഠനം. അല്ലാതെ നിന്നെപ്പോലെ ഇരുപത്തെഴായിരവും അമ്പത്താറായിരവും ഒക്കെ റാങ്ക് വാങ്ങിയ പൊട്ടന്മാര്‍ക്ക് പടിക്കാനുള്ളതല്ല ഇവിടുത്തെ സര്‍ക്കാര്‍ കോളേജുകള്‍. അവിടെ പഠിക്കുന്നത് ബുദ്ധിയും വിവരവും ഉള്ള പിള്ളേരാ.. ആയിരവും ആയിരത്തഞ്ഞൂറും റാങ്ക് ഉള്ളവര്‍ പഠിക്കുന്ന കോളേജിലാ അവന്‍റെ ഒരു ഇരുപത്തെഴായിരം. അതും പോരാഞ്ഞ് വന്ന വരവോ? മോനെ, ഓരോ സെമസ്റ്ററിലും പരീക്ഷ നടത്തുന്നത് തമാശക്കല്ല, പാസാവാനാ...  ഇനിയിപ്പോ നിനക്ക് നല്ലത് പട്ടിക്കാട് തന്നെ, അതിനു അവര് സമ്മതിക്കുമോ ആവോ? എന്തായാലും ആദ്യം നിന്‍റെ ചാണ്ടിയും ഷാഫിയും ഒക്കെ പറയുന്നത് കേള്‍ക്കാതെ വല്ലതും നാലക്ഷരം പഠിച്ചു മൂന്നാം സെമസ്റ്റര്‍ പാസാകാന്‍ നോക്ക്... ഉമ്മന്‍ ചാണ്ടി പറഞ്ഞാല്‍ നീ ചിലപ്പോള്‍ എന്തും കേള്‍ക്കുമായിരിക്കും.. മുല്ലപ്പെരിയാറിന്‍റെ മോളീന്ന് ചാടുകയും ചെയ്തോ.. ചാണ്ടി പറയുന്ന ഏതു കോളേജിലും ഏതു ബ്രാഞ്ചിലും ഏതു സെമ്മിലും ചേരും എന്ന് പറയാന്‍ നിനക്ക് ചിലപ്പോള്‍ വിവരക്കേടുണ്ടായിരിക്കും.. അത് തെറ്റല്ല.. പക്ഷെ വിവരമില്ല എന്നതിന്‍റെ പേരില്‍ അഹങ്കരിക്കല്ലേ മോനെ.. അങ്ങനെ എല്ലാം ചാണ്ടി പറയുന്നത് പോലെ നടക്കാന്‍ ഈ പരീക്ഷ നടത്തുന്നതും അഡ്മിഷന്‍ നടത്തുന്നതും ഒന്നും അങ്ങേരുടെ അളിയന്മാരല്ല... ഇനിയിപ്പോ വല്ല അളിയന്മാരും ഉണ്ടെങ്കില്‍ തന്നെ അതൊക്കെ കണ്ടു പിടിച്ചു പൂട്ടിയിടാന്‍ ഇവിടെ വേറെ ആമ്പിള്ളേരുണ്ട്.
ചാണ്ടിക്കിട്ടു പണിയാന്‍ ചെന്നിത്തല കുഴിച്ച കുഴിയില്‍ നീയും ചാണ്ടിയും വൃത്തിയായി വീണു എന്നതാ ഇതിന്‍റെ ഗുട്ടന്‍സ്‌ എന്ന് മനസ്സിലാക്കിക്കോ..  ചാണ്ടിയെ കൊണ്ട് ഉത്തരവിടുവിച്ചു മൂപ്പരെ കുടുക്കാന്‍ സ്വന്തം വിശ്വസ്ത പ്രവര്‍ത്തകന്‍റെ മകന്‍റെ അഡ്മിഷന്‍ തന്നെ ചെന്നിത്തല കരുവാക്കി... എന്തായാലും ഇപ്പോള്‍ നിനക്ക് കുറച്ചു കാര്യങ്ങളൊക്കെ മനസ്സിലായല്ലോ.. എസ്.എഫ്.ഐ. എന്ന സാധനം എന്താണെന്നും എങ്ങനെയാണെന്നും? ഇത് നിന്‍റെ കെ.എസ്.യു. പോലെ മോളീന്ന് കെട്ടിയിറക്കിയ പൌഡര്‍ കുട്ടപ്പന്മാരുടെ സംഘടനയല്ല.. വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ചോര കുറെ കൊടുത്ത പ്രസ്ഥാനമാ എസ്.എഫ്.ഐ. വിദ്യാര്‍ഥികളുടെ പേര് കളയാന്‍ നടക്കുന്ന രണ്ടും കെട്ടവര്‍ക്കെതിരെ പ്രതികരിക്കാനും അറിയാം.

എന്തായാലും ഇനി മോനൊരു കാര്യം ചെയ്യ്.... അച്ഛന്‍ അപകടം കാരണം കൊപ്രാകച്ചവടം നിര്‍ത്തി റസ്റ്റില്‍ ആണെന്നാണല്ലോ പത്രമുത്തശി കണ്ണീര്‍ തൂവിയത്.. ആ "നിഷ്കളങ്കരായ" മാതാ പിതാക്കളോട് മറ്റേ സംഭവം... ഏത് - മനുഷ്യത്വം - കാണിച്ചു നന്നാവാന്‍ നോക്ക്... അത് കൊണ്ട് പട്ടിക്കാടെങ്കില്‍ പട്ടിക്കാട്. കെ.എസ്.യു പറയുന്നതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഇനിയെങ്കിലും  നാലക്ഷരം പഠിച്ചു പേരിനെങ്കിലും ഒരു എഞ്ചിനീയര്‍ ആകാന്‍ നോക്ക്... ഒന്നുമില്ലെങ്കിലും വീട്ടുകാര്‍ക്കെങ്കിലും ഒരു ഗുണമാകട്ടെ...
വാല്‍:
ബഹു.മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ത്ഥന....
മനുഷ്യത്വപരമായി ചിന്തിക്കുകയാണെങ്കില്‍ കേരളത്തില്‍ പത്താം ക്ലാസില്‍ തോല്‍ക്കുന്ന എല്ലാ വിദ്യാര്‍ഥികളെയും കേരളത്തിലെ സര്‍ക്കാര്‍ വക എഞ്ചിനീയറിംഗ് കോളേജുകളില്‍ ചേര്‍ക്കാന്‍ നിയമം ഉണ്ടാക്കണം. ബൈക്കപകടത്തില്‍ പെട്ട എല്ലാ കൊപ്രാ കച്ചവടക്കാരുടെയും മക്കള്‍ക്ക്‌ ഐ.എ.എസ് കൊടുക്കണം. മെഡിക്കല്‍ - എന്ജിനീയറിംഗ് പ്രവേശനം ഏറ്റവും പിന്നിലെ റാങ്കില്‍ നിന്നും മുന്നോട്ട് നടത്തണം.. റാങ്ക് കുറഞ്ഞത് അവരുടെ തെറ്റല്ലല്ലോ.. ഒന്നാം റാങ്ക്കാര്‍ തീരെ മനുഷ്യത്വമില്ലാത്ത ദുഷ്ടന്മാര്‍ ആയതുകൊണ്ടാണല്ലോ പാവപ്പെട്ട കൊപ്രാ കച്ചവടക്കാരുടെ മക്കളെ പിന്തള്ളി അവര്‍ മുന്നിലെത്തിയത്.
Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം