ഇന്നലെ
രാവിലെ ആ ചെറുപ്പക്കാരൻ കടത്തിണ്ണയിലിരുന്ന് മാതൃഭൂമി പത്രം ഉറക്കെ
വായിക്കുകയായിരുന്നു. അതൊന്നും കേൾക്കാതെ സൊറ പറയുകയായിരുന്നു രാമേട്ടൻ.
അപ്പോഴാണ് രാമേട്ടന്റെ കവിളിൽ ഒരു കൊതുക് കടിക്കുന്നത്. നല്ല മുട്ടൻ
കൊതുക്. അടുത്തിരുന്ന് അതു കണ്ട കോയക്കാക്ക് സഹിച്ചില്ല. ഇപ്പോ മാതൃഭൂമി
വായിച്ചു കേട്ടതേയുള്ളൂ. ഇപ്പോഴൊക്കെയല്ലേ നമ്മൾ മതസൗഹാർദ്ദം
ഉയർത്തിപ്പിടിക്കേണ്ടത്. ഒന്നും ആലോചിക്കാതെ കൊടുത്തു ഒറ്റ അടി,
രാമേട്ടന്റെ കവിളിൽ.
സൊറ പറച്ചിലിന്റെ അന്തരീക്ഷം പെട്ടെന്ന് കലാപ കലുഷിതമായി. ഒരു ഹിന്ദുവിന്റെ മുഖത്ത് മുസ്ലിം അടിക്കുകയോ? പരിസര വാസികൾ രണ്ടു സംഘമായി മാറി. വടിവാളും കൊടുവാളും കൊണ്ട് വെട്ടിത്തുടങ്ങി. അധികം വൈകാതെ എല്ലാരും തട്ടിപ്പോയി.
പത്രം വായിച്ച ചെറുപ്പക്കാരനും പത്രത്തിലെഴുതിയ മദ്ധ്യവസ്കനും പിറ്റേന്ന് തന്നെ പി.ഡബ്യു.ഡി വിളിച്ച് ഒരവാർഡും കൊടുത്ത്.
(ഇന്നലത്തെ ചർച്ചകൾ കണ്ടപ്പോൾ ഹൈസ്കൂൾ മലയാളം ക്ലാസിലെ ഒരു ഗുസ്തി നോട്ടീസ് വായനയിലേക്ക് മനസ്സു പോയി, കേശവദേവിന്റെ കഥ)
ഈയിടെയായി കൃഷ്ണ വേഷം കെട്ടിയ കുഞ്ഞിനെയും കൊണ്ടു പോകുന്ന പർദക്കാരിയുടെയും കുറിയും കൊന്തയും തൊപ്പിയുമിട്ട് കെട്ടിപ്പിടിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെയും രണ്ടു അയ്യപ്പന്മാർക്കിടയിൽ ഇരിക്കുന്ന മുസ്ലിം യുവാവിന്റെയുമൊക്കെ ഫോട്ടോകൾ എന്തോ വലിയ മഹത്തായ അത്ഭുതം സംഭവിച്ചതുപോലെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത് കാണുന്നു. എന്താണിവരൊക്കെ ഉദ്ദേശിക്കുന്നത്? ഇവിടെ വ്യത്യസ്ത മതത്തിൽ പെട്ടവർ കടിച്ചു കീറിക്കൊണ്ടിരിക്കയാണോ? പരസ്പരം സംസാരിക്കാനോ അടുത്തിരിക്കാനോ പോലും കഴിയാത്തത്ര അകൽച്ചയിലാണോ അവർ? ഇവിടെ മനുഷ്യർ പരസ്പരം അടുത്തു പെരുമാറുന്നതോ ദൈനംദിന ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നതോ സൗഹൃദത്തിലേർപ്പെടുന്നതോ മതവും ജാതിയും നോക്കിയാണോ? എനിക്കിതുവരെ അനുഭവപ്പെട്ടിട്ടില്ല. അങ്ങനെയുള്ളവർ ഇല്ലെന്നല്ല, എല്ലാറ്റിനെയും മതത്തിന്റെയും ജാതിയുടെയും പേരിൽ കാണുന്ന വിഷജന്തുക്കളും ഇവിടെയുണ്ട്, കുറഞ്ഞ അളവിൽ. പക്ഷെ ബഹുഭൂരിപക്ഷം പേരും ജാതിക്കും മതത്തിനും ഉപരിയായി ചിന്തിക്കുന്ന നാട്ടിൽ ആ ചിന്താഗതിയെ എന്തോ മഹാത്ഭുതം സംഭവിക്കുന്ന മട്ടിൽ അപൂർവ കാഴ്ചയായി ചിത്രീകരിച്ച് പ്രചരിപ്പിക്കലാണ് യഥാർത്ഥ വർഗീയ ചിന്താഗതി. അതൊക്കെ ഇവിടെ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാണെന്നും മനുഷ്യൻ മനുഷ്യനെ വർഗീയമായി കണ്ട് തമ്മിൽ തല്ലുന്ന സംഭവങ്ങളെയാണ് അപൂർവമായ വിഡ്ഢിത്തമായി കണ്ട് തള്ളിപ്പറയേണ്ടതും അത് പിന്തുടരരുതെന്ന് പ്രചരിപ്പിക്കേണ്ടതും.
ആപത്തിൽ പെടുന്ന ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ രക്ഷിക്കുന്നത് സ്വാഭാവികം. അത് ഒരു മനുഷ്യൻ തന്റെ സഹജീവിയോടു കാണിക്കുന്ന സ്നേഹം. അവർ രണ്ടു മതത്തിലാണെന്നത് പൊലിപ്പിച്ച് കാണിച്ച് ആ സഹജീവിസ്നേഹത്തെ മതസൗഹാർദ്ദത്തിന്റെ മകുടോദാഹരണമായി വളച്ചൊടിച്ച് എഴുതുന്നവരോടും പ്രസിദ്ധീകരിക്കുന്നവരോടും അത് വായിച്ച് ആനന്ദ നിർവൃതിയടയുന്നവരോടും ഒന്നേ പറയാനുള്ളൂ..
"ഇജ്ജ് നല്ല മനുസ്യനാവാൻ നോക്ക്..."
സൊറ പറച്ചിലിന്റെ അന്തരീക്ഷം പെട്ടെന്ന് കലാപ കലുഷിതമായി. ഒരു ഹിന്ദുവിന്റെ മുഖത്ത് മുസ്ലിം അടിക്കുകയോ? പരിസര വാസികൾ രണ്ടു സംഘമായി മാറി. വടിവാളും കൊടുവാളും കൊണ്ട് വെട്ടിത്തുടങ്ങി. അധികം വൈകാതെ എല്ലാരും തട്ടിപ്പോയി.
പത്രം വായിച്ച ചെറുപ്പക്കാരനും പത്രത്തിലെഴുതിയ മദ്ധ്യവസ്കനും പിറ്റേന്ന് തന്നെ പി.ഡബ്യു.ഡി വിളിച്ച് ഒരവാർഡും കൊടുത്ത്.
(ഇന്നലത്തെ ചർച്ചകൾ കണ്ടപ്പോൾ ഹൈസ്കൂൾ മലയാളം ക്ലാസിലെ ഒരു ഗുസ്തി നോട്ടീസ് വായനയിലേക്ക് മനസ്സു പോയി, കേശവദേവിന്റെ കഥ)
ഈയിടെയായി കൃഷ്ണ വേഷം കെട്ടിയ കുഞ്ഞിനെയും കൊണ്ടു പോകുന്ന പർദക്കാരിയുടെയും കുറിയും കൊന്തയും തൊപ്പിയുമിട്ട് കെട്ടിപ്പിടിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെയും രണ്ടു അയ്യപ്പന്മാർക്കിടയിൽ ഇരിക്കുന്ന മുസ്ലിം യുവാവിന്റെയുമൊക്കെ ഫോട്ടോകൾ എന്തോ വലിയ മഹത്തായ അത്ഭുതം സംഭവിച്ചതുപോലെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത് കാണുന്നു. എന്താണിവരൊക്കെ ഉദ്ദേശിക്കുന്നത്? ഇവിടെ വ്യത്യസ്ത മതത്തിൽ പെട്ടവർ കടിച്ചു കീറിക്കൊണ്ടിരിക്കയാണോ? പരസ്പരം സംസാരിക്കാനോ അടുത്തിരിക്കാനോ പോലും കഴിയാത്തത്ര അകൽച്ചയിലാണോ അവർ? ഇവിടെ മനുഷ്യർ പരസ്പരം അടുത്തു പെരുമാറുന്നതോ ദൈനംദിന ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നതോ സൗഹൃദത്തിലേർപ്പെടുന്നതോ മതവും ജാതിയും നോക്കിയാണോ? എനിക്കിതുവരെ അനുഭവപ്പെട്ടിട്ടില്ല. അങ്ങനെയുള്ളവർ ഇല്ലെന്നല്ല, എല്ലാറ്റിനെയും മതത്തിന്റെയും ജാതിയുടെയും പേരിൽ കാണുന്ന വിഷജന്തുക്കളും ഇവിടെയുണ്ട്, കുറഞ്ഞ അളവിൽ. പക്ഷെ ബഹുഭൂരിപക്ഷം പേരും ജാതിക്കും മതത്തിനും ഉപരിയായി ചിന്തിക്കുന്ന നാട്ടിൽ ആ ചിന്താഗതിയെ എന്തോ മഹാത്ഭുതം സംഭവിക്കുന്ന മട്ടിൽ അപൂർവ കാഴ്ചയായി ചിത്രീകരിച്ച് പ്രചരിപ്പിക്കലാണ് യഥാർത്ഥ വർഗീയ ചിന്താഗതി. അതൊക്കെ ഇവിടെ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാണെന്നും മനുഷ്യൻ മനുഷ്യനെ വർഗീയമായി കണ്ട് തമ്മിൽ തല്ലുന്ന സംഭവങ്ങളെയാണ് അപൂർവമായ വിഡ്ഢിത്തമായി കണ്ട് തള്ളിപ്പറയേണ്ടതും അത് പിന്തുടരരുതെന്ന് പ്രചരിപ്പിക്കേണ്ടതും.
ആപത്തിൽ പെടുന്ന ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ രക്ഷിക്കുന്നത് സ്വാഭാവികം. അത് ഒരു മനുഷ്യൻ തന്റെ സഹജീവിയോടു കാണിക്കുന്ന സ്നേഹം. അവർ രണ്ടു മതത്തിലാണെന്നത് പൊലിപ്പിച്ച് കാണിച്ച് ആ സഹജീവിസ്നേഹത്തെ മതസൗഹാർദ്ദത്തിന്റെ മകുടോദാഹരണമായി വളച്ചൊടിച്ച് എഴുതുന്നവരോടും പ്രസിദ്ധീകരിക്കുന്നവരോടും അത് വായിച്ച് ആനന്ദ നിർവൃതിയടയുന്നവരോടും ഒന്നേ പറയാനുള്ളൂ..
"ഇജ്ജ് നല്ല മനുസ്യനാവാൻ നോക്ക്..."
3 comments:
ഫേസ് ബുക്ക് പോലെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ പ്രബലമായപ്പോഴാണ് ഇത്തരം പ്ലാന്റഡ് വാര്‍ത്തകള്‍ക്കൊക്കെ ചിറകുകള്‍ വന്നത്. ഫേസ് ബുക്കിനുപുറത്തേക്കിറങ്ങിയാല്‍ ഇതൊന്നും വാര്‍ത്തകളേ അല്ല
അവര്‍ പോലുമറിയാതെ അവര്‍ക്കുവന്ന മതകീയ മുഖം
മലയാളിയുടെ ദയനീയാവസ്ഥ.
Post a Comment