ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

December 22, 2009

ഉണ്ണിത്താന്റെ ലീലാവിലാസങ്ങള്‍

നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും എന്നാണു ചൊല്ല്. ഇത് കോണ്‍ഗ്രസ്സുകാര്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ല. എന്നിട്ടും  രാജ് മോഹന്‍ ഉണ്ണിത്താനെതിരെ നാവനക്കാന്‍ ഒറ്റ കോണ്‍ഗ്രസ്സുകാരന്‍ പോലും തയ്യാറാവാത്തതിനു വേറെ കാരണമുണ്ടെന്നു തീര്‍ച്ച. ആര്‍ക്കെങ്കിലും പണി കിട്ടിയാല്‍ പാര്‍ട്ടി നോക്കാതെ ഗ്രുപ്പ് മാത്രം നോക്കി കുറ്റം പറയുന്ന കോണ്‍ഗ്രസ്സുകാരുടെ പാരമ്പര്യം വെച്ച് നോക്കിയാല്‍ ഈ മൌനം വിചിത്രം തന്നെ. കാര്യം കേട്ട ഉടനെ പ്രതികരിച്ച ഷാനിമോള്‍ക്കാണെങ്കില്‍ ഉണ്ണിത്താന്‍ ചുട്ട മറുപടി കൊടുക്കുകയും ചെയ്തു. ഷാനിമോളുടെ ചരിത്രവും ഭുമിശാസ്ത്രവുമെല്ലാം തനിക്കറിയാമെന്നായിരുന്നു ഒരു ചാനലിലൂടെ ഉണ്ണിത്താന്‍ വിളമ്പിയത്.
ഇതോടെ മറ്റു കോണ്‍ഗ്രസ്സുകാരൊക്കെ നിശബ്ദരായെന്നു വേണം കരുതാന്‍. ഷാനിമോളുടേത് മാത്രമല്ല, ഒട്ടു മിക്ക കോണ്‍ഗ്രസ്‌ നേതാക്കളുടെയും ചരിത്രവും ഭുമിശാസ്ത്രവും അറിയാവുന്ന ആളാണല്ലോ ശ്രീ ഉണ്ണിത്താന്‍. പണ്ടൊരു ലോക്സഭാസീറ്റ് കിട്ടാത്തതിന്റെ പേരില്‍ മുരളിക്കെതിരെ KPCC ഓഫീസിന്റെ  വാതില്‍ക്കല്‍ വെച്ച് മൂപ്പര്‍ നടത്തിയ പ്രകടനം ആരും മറന്നു കാണില്ല. മുരളിക്ക് രഹസ്യസമാഗമം നടത്താന്‍ ഓഫീസില്‍ മുറിയുണ്ടെന്നായിരുന്നു ആരോപണം. എല്ലാര്‍ക്കും മറുപടിയായി തുണി പറിച്ചടി നടത്താന്‍ പറ്റില്ലല്ലോ. അത് കൊണ്ട് മുഖം രക്ഷിക്കാന്‍ ഒരു സസ്പെന്‍ഷന്‍, പിന്നെ മൌനം വിദ്വാനും അന്തോണിച്ചനും ഭൂഷണം.
നമ്മുടെ ചാനലുകളുടെയും പത്രങ്ങളുടെയും കാര്യമാണ് കഷ്ടം. ഏതെങ്കിലും സി.പി.എം-കാരന്‍ പേപ്പട്ടിയെ തല്ലിക്കൊന്നാല്‍ പോലും പട്ടിക്കനുകൂലമായി ബുദ്ധിയില്ലാജീവികളെയും ഹസ്സന്‍, തിരുവഞ്ചൂര്‍, വാഴക്കന്‍ തുടങ്ങിയ ഖദര്‍ധാരികളെയും അണിനിരത്തി ചര്‍ച്ചയും കുറ്റവിചാരണയും നടത്തുന്ന ഇക്കൂട്ടര്‍ രാത്രി കിട്ടിയ വാര്‍ത്ത തമസ്കരിച്ചു കളഞ്ഞു. ഒറ്റ ഫ്ലാഷ് ന്യൂസ്‌ പോലുമുണ്ടായില്ല. പിറ്റേന്ന് പകലും ഇക്കാര്യം പ്രധാന വാര്‍ത്തയായില്ല. രാത്രിയിലെ വാര്‍ത്തകളില്‍ ഉണ്ണിത്താനെ വെള്ള പൂശാനായിരുന്നു പലര്‍ക്കും താല്പര്യം. മനോരമ ന്യൂസിലെ വേണു തുടക്കത്തില്‍ ഉണ്ണിത്താനെ കടിച്ചു കീറിയെങ്കിലും അവസാനം ഉണ്ണിത്താന്റെ വേദനയില്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് വന്ന വാര്‍ത്തയില്‍ ഷാനി പ്രഭാകരന്‍ പൂര്‍ണമായും ഉണ്ണിത്താന്റെ ഭാഗത്തായിരുന്നു. അമൃത ടോപ്ടെന്‍ അറ്റ്‌ ടെന്നില്‍ എഴാമതായിരുന്നു ഈ വാര്‍ത്തയുടെ സ്ഥാനം. ഏഷ്യാനെറ്റും ഇന്ത്യാവിഷനും ഒന്നും വ്യത്യസ്തമായില്ല. അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല. ഓംപ്രകാശിനെ പിടിക്കാന്‍ ഗള്‍ഫിലും നസീറിനെ പിടിക്കാന്‍ ബംഗ്ലാദേശിലും പോയ ഇന്‍വെസ്റ്റിഗേറ്റീവ്  ജേര്‍ണലിസ്റ്റുകള്‍ ഒരാള്‍ പോലും മഞ്ചേരിയില്‍ എത്തിയത് കണ്ടില്ല. സംഭവം നടന്ന വീടിന്റെ ഒരു ഫോട്ടോയോ വീഡിയോയോ ഒരു ചാനലിലും വന്നില്ല. പോട്ടെ, സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോലും ഈ മാധ്യമ ജീവികള്‍ തയ്യാറായില്ല. ഇതില്‍ കൂടുതല്‍ നിഷ്പക്ഷരാവാന്‍ ആര്‍ക്കു കഴിയും?  
ഇനി ഉണ്ണിത്താന്റെ കാര്യം. തലയും താഴ്ത്തി പരവശനായി കാണപ്പെട്ട ഈ വീരശൂര പരാക്രമി ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ വീണ്ടും പുലിയായി. തൊലിക്കട്ടിയുടെയും നാവില്‍ നിന്ന് വരുന്ന വാക്കുകളുടെ നാറ്റത്തിന്റെയും കാര്യത്തില്‍ എന്നും അജയ്യനായ ഈ രാഷ്ട്രീയ ഭിക്ഷാംദേഹി ചാനലുകാരെ കണ്ടപ്പോള്‍ വീണ്ടും വിശ്വരൂപം പുറത്തെടുത്തു. സി.പി.എം-കാരും പി.ഡി.പി.-കാരും ചേര്‍ന്നു കുടുക്കിയതാണെന്നാണ് ആരോപണം. സുഹൃത്തും സഹപ്രവര്‍ത്തകയുമായ സ്ത്രീയെ വീട്ടില്‍ ഇറക്കിക്കൊടുക്കാന്‍ വന്നതാണെന്നാണ് വിശദീകരണം. എന്തൊരു മനോഹര ഭാവന.!!  
മലപ്പുറംകാരനെന്ന നിലയില്‍ ഈയുള്ളവന്‍ മഞ്ചേരിയിലെ സുഹൃത്തുക്കളോട് ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ വിവരം ഇങ്ങനെ. മഞ്ചേരി മുള്ളമ്പാറയിലെ ആ വീട് അവിടെ തുണിക്കട നടത്തുന്ന അഷ്‌റഫ്‌ എന്നയാള്‍ ജോലിക്കാര്‍ക്ക് താമസിക്കാന്‍ വേണ്ടി വാടകക്കെടുത്തതാണത്രെ. രാത്രിയില്‍ പലരും വന്നു പോകുന്നതിനാല്‍ നാട്ടിലെ ചെറുപ്പക്കാരുടെ നിരീക്ഷണത്തിലായിരുന്നു വീട്. ഞായറാഴ്ച രാത്രി വീടിനടുതെതിയ സ്വിഫ്റ്റ് കാറില്‍ നിന്ന് ഇറങ്ങിയ പുരുഷനും സ്ത്രീയും വീട്ടിലേക്കു കയറി വാതിലടച്ചത് നാട്ടുകാര്‍ കണ്ടു. വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ കണ്ട ആള്‍ ഉണ്ണിത്താനാണെന്നു അവര്‍ക്ക് മനസ്സിലായില്ല. ഫലഭുയിഷ്ടമായ ശരീരം കണ്ട് ഏതോ ഗള്‍ഫുകാരനാണെന്നാണവര്‍ കരുതിയത്‌. ആളെക്കണ്ട ഉണ്ണിത്താന്‍ ആദ്യം ചൂടായെങ്കിലും രണ്ടു കിട്ടിയപ്പോള്‍ താന്‍ ആരാണെന്ന് വെളിപ്പെടുത്തി, കൂടാതെ 5 ലക്ഷം രൂപയും ഓഫര്‍ ചെയ്തു. ആദ്യം വന്നത് ലീഗുകാരും കോണ്‍ഗ്രസുകാരും തന്നെ ആയിരുന്നെങ്കിലും, പ്രശ്നമറിഞ്ഞെത്തിയ DYFI ക്കാര്‍ വിട്ടില്ല. പോലീസെത്തിയെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ എത്താതെ കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. തുടര്‍ന്നുള്ളതൊക്കെ നമ്മള്‍ TV യില്‍ കണ്ടല്ലോ. മുഖം മറച്ച് ആകെ അവശനായിരിക്കുന്ന ഉണ്ണിത്താനെ. പിന്നെ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഉണ്ണിത്താന്റെ വാചക മേളയും.
എന്തായാലും ഉണ്ണിതാനെപ്പോലെ സംസ്കാരശുന്യനായ ഒരാള്‍ രാഷ്ട്രീയത്തില്‍ തുടരുന്നത് കേരളത്തിനപമാനമാണ്. രാത്രിയിലെ കലാപരിപാടി കൊണ്ട് മാത്രമല്ല, അയാളുടെ വായില്‍ നിന്ന് വരുന്ന വാക്കുകളുടെ ദുര്‍ഗന്ധം കൊണ്ടും. ഏതോ കോണ്‍ഗ്രസ്‌ സര്‍വീസ് സംഘടനയുടെ സമ്മേളനത്തില്‍ അയാള്‍ ചെയ്ത പ്രസംഗം ഇന്ത്യാവിഷനില്‍ വന്നിരുന്നു. പിണറായിക്ക് സൂഫിയാമദനിയെ ഒരു നോട്ടമുണ്ടെന്നായിരുന്നു ആ വൃത്തികെട്ടവന്റെ പ്രസ്താവന. മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ് രീതികളെ കുറിച്ച് വിശദീകരിച്ചത് ലോക്കല്‍ കമ്മിറ്റി വനിതാമെമ്പര്‍ക്ക് സെക്രട്ടറി ഗര്‍ഭമുണ്ടാക്കുന്ന ഉദാഹരണം വെച്ചും. ആരാണ് സഹപ്രവര്‍ത്തകകള്‍ക്ക് ഗര്‍ഭമുണ്ടാക്കുന്നതെന്ന് ആ പറഞ്ഞതിന്റെ പിറ്റേന്ന് തന്നെ മലയാളികള്‍ മനസ്സിലാക്കി. സ്ത്രീകളെ വെറും ലൈംഗിക ഉപകരണം മാത്രമായിക്കാണുന്ന ഇവനെയൊക്കെ തല്ലിക്കൊല്ലുകയാണ്‌ വേണ്ടത്.  
തന്നെ കുടുക്കിയതാണെന്നു പറയുന്ന ഉണ്ണിത്താനോട് ഏതെങ്കിലും ചാനല്കാരന്‍ ഈ ചോദ്യമൊന്നു ചോദിക്കുമോ?
പി.ഡി.പി-ക്കാരോടും ഡി.വൈ.എഫ്.ഐ-ക്കാരോടും മുന്‍കൂട്ടി വിളിച്ചുപറഞ്ഞാണോ ഉണ്ണിത്താന്‍ മഞ്ചേരിയിലെതിയത്? അല്ലാതെ രാത്രിയില്‍ ഉറക്കമൊഴിച്ചു കാത്തിരിക്കാന്‍ അവര്‍ക്കെന്താ ദിവ്യദൃഷ്ടിയുണ്ടോ? ഇത്രയും വലിയ വീട്ടില്‍ രാത്രി താമസിക്കുന്നത് ആ സ്ത്രീ ഒറ്റയ്ക്കാണോ? ജോലിക്കാര്‍ക്കുള്ള വീട്ടില്‍ എന്തിനാണ് AC? തെറ്റുകാരനല്ലെങ്കില്‍ പിന്നെ ഉണ്ണിത്താന്‍ മുഖം മറച്ചു തലതാഴ്ത്തി പരിക്ഷീണനായി കാണപ്പെട്ടത് എന്തിന്? ഏതു തീവ്രവാദിയാണെങ്കിലും ഒരു സ്ത്രീയെപ്പറ്റി സംസ്കാരശൂന്യമായി സംസാരിക്കുന്നത് ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതാണോ?ഇതിനൊന്നും ഉത്തരമുണ്ടാവില്ല. എല്ലാ വിവാദങ്ങളും പോലെ ഇതും മാധ്യമങ്ങള്‍ മൂടിവെക്കും. ഉണ്ണിത്താന്‍ കൂടുതല്‍ വിടര്‍ന്ന പുഞ്ചിരിയുമായി ചാനലുകളില്‍ തിരിച്ചെത്തും. എല്ലാം കാണുന്ന ജനം വായും പൊളിച്ചിരിക്കും. സി.പി.എം-നെതിരെ ആരോപണം ഉന്നയിക്കാന്‍ മാത്രം എല്ലാവരും ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കും. എന്നിട്ട് കിട്ടുന്ന നക്കാപ്പിച്ച വാങ്ങി പോക്കറ്റിലിടുകയും ചെയ്യും. കഷ്ടം.
വാല്‍:
ഇതാ സംഭവസ്ഥലത്ത് നിന്നെടുത്ത ചില ഒറിജിനല്‍ ചിത്രങ്ങള്‍. എന്റെ സുഹൃത്ത്‌ തന്നതാണ്.




2 comments:

Unknown said...

you said it-----Keep going--These type of 'Unnithans' dirty faces should be exposed clearly--but Kerala Media tycoons played cleverly for UDF---

Abbas
Dubai

p.a mohamed riyas said...

"Unnithan NIRAPARADI"..........n.p moidin report..
" UNNITHAN MUNNANI MARYADA PAALICHILLA "--KUNJALIKUTTY,VEERENDRA KUMAR.....????????

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം