ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

February 14, 2010

വരുമോ പ്രണയത്തിനും ഒരു റിയാലിറ്റി ഷോ?

ഇന്ന് വാലന്റൈന്‍'സ് ഡേ...
പ്രണയിക്ക്കുന്നവര്‍ക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഒരു മഹാന്റെ ഓര്‍മ്മ ദിവസം. പ്രണയിക്കുന്നതിനു വേണ്ടിയുള്ള ദിവസമായി ഫെബ്രുവരി 14 -നെ വേഷം കെട്ടിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആ ബലിദാനത്തിനു അര്‍ഹിക്കുന്ന വില കിട്ടാതായിപ്പോകുകയല്ലേ? കേവലം ഒരു ദിവസം കൊടുക്കുന്ന കാര്‍ഡുകളിലും ചുവന്ന റോസാപുഷ്പങ്ങളിലും ഒന്നിച്ചു പാര്‍ക്കിലും ബീച്ചിലും ചിലവഴിക്കുന്ന നിമിഷങ്ങളിലും ഒതുങ്ങി നില്‍ക്കുന്നതാണോ പ്രണയം? അഥവാ വസ്ത്രം മാറുന്നത് പോലെ പങ്കാളികളെ മാറുന്ന പുതിയ കാലത്തിന്റെ പ്രതിനിധികള്‍ക്ക് ഓരോ വര്‍ഷവും പുതിയ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവസരം മാത്രമായി മാറിപ്പോകുന്നോ പ്രണയത്തിന്റെ ഈ ആഘോഷം? ഓരോ നിമിഷവും ശരീരത്തിന്റെയും മനസ്സിന്റെയും ഓരോ അണുവിലും നിറഞ്ഞു നില്‍ക്കുന മധുരമായ ഒരു വികാരമാണ് പ്രണയം. ഏതു പ്രായത്തിലായാലും ഏതു രാജ്യത്തിലായാലും ഏതു വംശത്തിലായാലും. പ്രണയം നിലനില്‍ക്കുന്നത് വിലകൂടിയ ഒരു കാര്‍ഡിലെ ആരോ എഴുതിയുണ്ടാക്കിയ ആശയം അച്ചടിച്ച്‌ വെച്ച അക്ഷരക്കൂട്ടങ്ങളിലോ സമ്മാനങ്ങളിലോ ആരെങ്കിലും അയക്കുന്ന മെയിലും എസ്,എം. എസ്സും നൂറുകണക്കിന് പ്രണയികള്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നതിലോ  അല്ല, മനസ്സുകള്‍ തമ്മിലുള്ള പവിത്രമായ ഒരു കരാറാണത്. ഒരു പൂവിതള്‍ നീട്ടുന്നതിലും ഒരു നോട്ടത്തിലും ഒരു നിശ്വാസത്തില്‍ പോലും പ്രണയമുണ്ട്. വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്തവര്‍ പ്രണയിക്കുകയില്ലേ?എന്തിനെയും കച്ചവടത്തിനുള്ള അവസരമായി കാണുന്ന മുതലാളിത്തത്തിന്റെ പ്രതിനിധികള്‍ നടത്തുന്ന ഒരു കച്ചവട തന്ത്രം മാത്രമാണ് ഈ ദിനത്തിന്റെ ഇന്നത്തെ അടിച്ചേല്‍പ്പിക്കപ്പെടുന്ന പ്രാധാന്യം. പ്രണയം മനസ്സിലുണരുന്നവര്‍ അത് പ്രകടിപ്പിക്കാന്‍ വാലന്റൈന്‍'സ് ഡേ വരെ ഒരിക്കലും കാത്തു നില്‍ക്കുകയില്ല. അല്ലെങ്കില്‍ കാത്തു നില്‍ക്കാന്‍ അവര്‍ക്ക് കഴിയുകയുമില്ല. പ്രണയത്തിനായി ഒരു ദിനമെന്നത് ഒരിക്കലും യഥാര്‍ത്ഥ പ്രണയികള്‍ക്ക് വേണ്ടിയുള്ളതല്ല തന്നെ. എന്ന് വെച്ച് പ്രണയദിനത്തില്‍ പ്രണയിക്കാന്‍ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നത്തേയും പോലെ ആ ദിവസവും പ്രണയിക്കാം. എന്നും പ്രണയിക്കുന്നവര്ക്  വാലന്റൈന്‍'സ് ഡേ ആയിപ്പോയത് കൊണ്ട് മാത്രം പ്രണയിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. കേവലം മതപരമായ കാരണങ്ങളും ആര്‍ഷഭാരത സംസ്കാരമെന്ന മുന തേഞ്ഞ കത്തികൊണ്ട് നടത്തുന്ന അഭ്യാസങ്ങളും കൊണ്ട് പ്രണയത്തിന്റെ നാമ്പരുക്കാന്‍ നടക്കുന്ന മുതലിക്കുമാര്‍ എതിര് നില്‍ക്കുന്നത്  പ്രണയദിനത്തിനല്ല മറിച്ച്‌ പ്രണയമെന്ന പാവനമായ വികാരത്തിന് തന്നെയാണ്‌.  
എന്തിലും പഴയത് നല്ലതും ഇന്നത്തെത് മുഴുവന്‍ മോശവും എന്ന് പറയുന്നവരെപ്പോലെയല്ല, എങ്കിലും ഇന്ന് പ്രണയത്തിനു ഒരു പാട് മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.പ്രത്യേകിച്ച് സാങ്കേതിക വിദ്യയുടെ അതിപ്രസരം കൊണ്ട്. പ്രണയിനിയുടെ മുഖമൊന്നു കാണാന്‍, ആ ശബ്ദമൊന്നു കേള്‍ക്കാന്‍ ഹൃദയമിടിപ്പോടെ കാത്തിരുന്നതായിരുന്നു ആ പഴയ പ്രണയകാലം.എന്നാല്‍ ഇന്ന്  മൊബൈല്‍ ഫോണില്‍ അനുനിമിഷം സല്ലപിക്കുകയും വെബ് ക്യാമറയിലൂടെ ദര്‍ശന സുഖം നേടുകയും ചെയ്യുന്നതാണ് പുതിയ പ്രണയം. നിരന്തര സമ്പര്‍ക്കത്താല്‍  പ്രണയത്തിന്റെ തീവ്രത കുറയുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നുനത്.
 മാത്രമല്ല, ഇന്ന് പ്രണയമെന്നത് കൂടുതല്‍ മാംസ നിബദ്ധമാകുന്നു എന്ന് തോന്നുന്നു. സ്ത്രീ ശരീരത്തെ തുറിച്ചു നോക്കാനുള്ള കണ്ണുകളായി ദൃശ്യമാധ്യമങ്ങള്‍ മാറുമ്പോള്‍ അതിന്റെ തുടര്‍ ചലനങ്ങള്‍ പ്രണയമുള്‍പ്പെടെ എല്ലാ മനുഷ്യ വികാരങ്ങളിലും  പ്രതിഫലിക്കാമല്ലോ. ബാഹ്യ സൌന്ദര്യത്തിലും ശരീരത്തിന്റെ മാംസളതയിലും മയങ്ങി, അഥവാ അവയെല്ലാം തന്റെ കാമ സംപൂര്‍തിക്കുള്ള ഉപകരണമാക്കാനായി താല്‍ക്കാലികമായി പ്രകടിപ്പിക്കുന്ന ഒരു വികാരത്തിന്റെ നാടകരൂപം മാത്രമായി പ്രണയം പലപ്പോഴും അധപതിച്ചു പോകുന്നു. "പ്രണയം നടിച്ച് " എന്ന വാക്കുകള്‍ ഇന്ന് പത്രത്താളുകള്‍ നിറഞ്ഞു നില്‍ക്കുന്ന പീഡനകഥകളിലെ ഒരു സ്ഥിരം പ്രയോഗമാണല്ലോ. അതോടൊപ്പം തന്നെ ജാതിയും മതവും പണവും നോക്കിയുള്ള അറെഞ്ച്ട് പ്രണയങ്ങള്‍ വ്യാപകമാകുന്നു.പ്രണയത്തില്‍ നിറഞ്ഞു നിന്നിരുന്ന വികാരത്തിന്റെ അംശം ഇന്ന് വിചാരത്തിനു വഴി മാറുന്നു. വീട്ടുകാര്‍ക്ക് മുന്നില്‍ തന്റെ ജീവിത പങ്കാളിയായി നിര്ത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് പൂര്‍ണ സമ്മതമായിരിക്കുമെന്ന ഉറപ്പുള്ള ഒരു ആണിനെ അല്ലെങ്കില്‍ പെണ്ണിനെ തിരഞ്ഞു പിടിക്കാനുള്ള ആഗ്രഹം മാത്രമാണ് പലര്‍ക്കുമിന്നു പ്രണയം. എല്ലാ കാര്യത്തിലുമെന്ന പോലെ പ്രണയത്തിലും യുവതലമുറ പ്രാക്ടിക്കല്‍ ആയി മാറുന്നു. പ്രണയത്തിലും വിവാഹത്തിലുമൊന്നും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അവരിന്നു തയ്യാറല്ല. ഇതോടു കൂടി ചേര്‍ത്ത് വയ്ക്കേണ്ട മറ്റൊന്നാണ് ഇന്ന്  കേരളത്തിലും  പ്രത്യക്ഷപ്പെടുന്ന "ലിവിംഗ് ടുഗതര്‍" . ഒരിക്കല്‍ ഒന്ന് ചേര്‍ന്ന് എപ്പോള്‍ വേണമെങ്കിലും വേര്‍പ്പെട്ടു പോകാമെന്ന  ഒരു അലിഖിത കരാറില്‍ ജീവിതം തുടങ്ങുന്നവര്‍. വിവാഹം എന്ന ചട്ടക്കൂട് വേണ്ടാതവര്‍ക്ക് ഇതൊരു പക്ഷെ യോജിച്ചേക്കാം. പക്ഷെ ഇതില്‍ പ്രണയത്തിന്റെ അംശം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. ഒരു സുപ്രഭാതത്തില്‍ ഇനി ഒന്നിച്ചു ജീവിക്കേണ്ട എന്ന് തീരുമാനമെടുക്കുമ്പോള്‍ അവസാനിക്കുന്നതാണോ പ്രണയം?
 ഇന്ന് പ്രണയത്തിന്റെയും മനുഷ്യ ബന്ധങ്ങളുടെയും എല്ലാം കാര്യത്തില്‍ മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന  അഭിപ്രായങ്ങള്‍ക്ക്  വലിയ പ്രാധാന്യമുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രണയത്തിലും വിവാഹത്തിലും മനസ്സുകള്‍ക്കല്ല, മതങ്ങള്ക്കാണ് പ്രാധാന്യമെന്ന മുഖ്യധാരാ മാധ്യമങ്ങളുടെ പുതിയ കണ്ടുപിടുത്തം-ലവ് ജിഹാദ്. ഇതിലൂടെ ദൃശ്യമാവുന്നത് അവര്‍ പറഞ്ഞു പരത്തുന്നത് പോലെ മുഖം നഷ്ടപ്പെട്ട  പ്രണയത്തിലെ മത ഭ്രാന്തല്ല  മറിച്ച്‌ മനസ്സുനഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തനത്തിന്റെ കച്ചവടക്കണ്ണ് തന്നെയാണ്. തീവ്രവാദത്തിനു അടിമയായിപ്പോയ ചില വികാരശൂന്യര്‍ ഒരു പക്ഷെ ഇത്തരത്തില്‍ പ്രണയം നടിച്ചു പ്രവര്തിചിട്ടുണ്ടായിരിക്കാം. അത് കണ്ടു പിടിക്കേണ്ടത്‌ പോലീസിന്റെ ചുമതലയാണ്. എന്നാല്‍ വിരലിലെണ്ണാവുന്ന ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മതതിനതീതമായി പ്രണയിക്കുന്നവരെല്ലാം തീവ്രവാദികളാണെന്ന പ്രചാരണം അതിന്റെ പ്രചാരകരുടെ മനസ്സിലെ ഇരുട്ട് മാത്രമാണ് വെളിവാക്കുന്നത്. പീഡനകഥയിലെ ഇരയുടെ വേദന ആഘോഷമാക്കി കീശ വീര്‍പ്പിക്കുന്ന,  താളുകളും ഷോകളും നിറഞ്ഞു കവിയുന്ന സ്ത്രീ നഗ്നതയിലൂടെ സ്വയം വെളിവാക്കപ്പെടുന്ന വേട്ടക്കാരന്റെ മുഖം മറയ്ക്കാന്‍ കഴിയാത്ത മാധ്യമ മുതലാളിത്തത്തിന് പ്രണയത്തിനു മേല്‍ തെറ്റിദ്ധരണയുടെ നിഴല്‍ പരത്തുന്ന ഈ ഗൂഡാലോചനയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല. 
എന്തായാലും  ഒന്നുറപ്പാണ്, മാധ്യമങ്ങളും വര്‍ഗീയ ശക്തികളും എന്തെല്ലാം തന്നെ പ്രചരിപ്പിച്ചാലും നിസ്വാര്‍ത്ഥ പ്രണയം മനുഷ്യനും ലോകവും ഉള്ളിടത്തോളം നിലനില്‍ക്കുക തന്നെ ചെയ്യും. 
പ്രണയം നീണാള്‍ വാഴട്ടെ. കേവലം ഒരു ദിനത്തില്‍ ഒതുങ്ങിനില്‍ക്കാതെ ഓരോ നിമിഷങ്ങളും പ്രണയതിന്റെതാകട്ടെ. 

7 comments:

Unknown said...

ഒരായുസ്സ് മുഴുവന്‍ പ്രണയിച്ചാലും, യഥാര്‍ത്ഥ പ്ര്ണയത്തിന്‌ അത് തികയാതെ വരും. നല്ല ചിന്ത മാഷേ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രണയത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കൊപ്പിരാട്ടികള്‍ കണ്ടാല്‍ പ്രണയമല്ല, കാമമാണ്‌ ഇത് എന്ന് കാണാം. ഇതിനെതിരെ പ്രതികരിക്കുക തന്നെ വേണം.
നല്ല ലേഖനം..തുടരുക ..

നന്ദന said...

ഇന്നുള്ളത് കൂടുതലും പ്രക്ടിക്കൽ പ്രണയമാണെന്ന ചിന്തയോട് എനിക്ക് യോജിക്കാൻ കഴിയില്ല!! ഇതൊക്കെ വിരലിലെണ്ണാവുന്നവർ ചെയ്യുന്ന കാര്യങ്ങൾ ഇനാത്തെ യുവസമൂഹത്തോട് ചേർത്ത് വായിക്കരുതെന്നൊരപേക്ഷയുണ്ട്. പിന്നെ ഇന്നത്തെ മൊബൈൽ ഫോണുകൽ പ്രണയത്തിന്റെ കാഠിന്ന്യം കുറക്കുന്നുണ്ടോ?? പണ്ട് പ്രണയിക്കുന്നവളെ/വനെ കാണാതെ എത്ര ഉരുക്യിയിട്ടുണ്ടായിരിക്കും അന്നത്തെ തലമുറ ഇന്നോ നിമിഷങ്ങൽക്കുള്ളിൽ കണ്മുന്നിൽ/ കാതിൽ. എത്ര സുന്ദരം അല്ലേ!!! എന്റെ പ്രണയം ഇവിടേയും കാണാം

DR SHIBI..THE GREAT HOMOEOPATHY.. said...

xlent thought...

Anonymous said...

satyam mathram prayunu

Shinto said...

innum prenayam und illathirukkuvan oru vayiyumilla karanam anum pennumullidatholum prenayuvum undakum pakshe innathe instant jeevithathil prenayathinum mattu kuranju mattuenthenyum poley nastanngalillatha labhangal mathram nokkiyulla prenayam pandokkey oru vekthye mathram kandu avante swabaham kayivukal okkey ayirunnu prenaythinu karanakkar innu prenayikkanamenkil sambathikam, veettile members joly status el;lam mansilakkiyyitte ullu ithinenthinekilum kuravu vannal da, nammal friendsalleda ennokkey paranju thady thappum

ellam nammal kalathiney kuttam parayum nammude manasukal idungipoyathanennu arum sammathikkilla

Anonymous said...

mashe pranayathinu innu innale nale angane ver thirikan pattumo

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം